ദുരന്തബാധിതർക്കായി പുതിയ ജീവിതത്തിന്റെ തുടക്കം;വയനാട് പുനരധിവാസ ടൗൺഷിപ്പിൽ ആദ്യ കുടുംബം താമസം തുടങ്ങി

കൽപ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍പൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടമായ കുടുംബങ്ങൾക്ക് വേണ്ടി കൽപ്പറ്റയ്ക്കു സമീപം എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ച പുനരധിവാസ ടൗൺഷിപ്പിൽ ആദ്യ കുടുംബം താമസം തുടങ്ങി. ചൂരൽമല സ്കൂൾ റോഡിലെ വിജയനും കുടുംബവുമാണ് ടൗൺഷിപ്പിലെ ഒന്നാം സോണിലെ ഡി ക്ലസ്റ്ററിലെ 38-ാം നമ്പർ വീട്ടിൽ ഗൃഹപ്രവേശം നടത്തി പുതിയ ജീവിതത്തിലേക്ക് കടന്നത്. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു ചടങ്ങുകൾ.ആദ്യഘട്ട പുനരധിവാസ പട്ടികയിൽ ഉൾപ്പെട്ട മറ്റ് കുടുംബങ്ങളും അടുത്ത ദിവസങ്ങളിൽ ടൗൺഷിപ്പിലേക്ക് താമസം മാറും. ആദ്യഘട്ട പട്ടികയിൽ ആകെ 178 ഗുണഭോക്താക്കളാണ് ഉൾപ്പെട്ടിരിക്കുന്നത്.ഉരുള്‍പൊട്ടൽ ദുരന്തത്തിൽ പൂർണമായും തകർന്ന ചൂരൽമല ഹൈസ്‌കൂൾ റോഡിലെ വീട്ടിൽ നിന്നാണ് വിജയന്റെ കുടുംബം ഇവിടെ എത്തിയത്. വിജയൻ, ഭാര്യ ലാലു, മകൻ സ്മിജിത്ത്, മരുമകൾ സജിത, മൂന്ന് കുട്ടികൾ എന്നിവരാണ് ടൗൺഷിപ്പിലെ ആദ്യ താമസക്കാർ. പുതിയ വീട്ടിൽ ലാലു അടുപ്പുകത്തിച്ച് പാൽ കാച്ചിയതോടെ കുടുംബത്തിന്റെ പുതിയ ജീവിതത്തിന് തുടക്കമായി.ഗൃഹപ്രവേശച്ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ, മുൻ മന്ത്രി ഒ.ആർ. കേളു, സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, സംസ്ഥാന സമിതിയംഗം സി.കെ. ശശീന്ദ്രൻ, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ.ആർ. ജിതിൻ, സെക്രട്ടറി കെ.എം. ഫ്രാൻസിസ്, സിപിഎം കൽപ്പറ്റ ഏരിയ സെക്രട്ടറി വി. ഹാരീസ് തുടങ്ങിയവർ പങ്കെടുത്തു. മുൻ മുഖ്യമന്ത്രി Pinarayi Vijayan വീഡിയോ കോൾ മുഖേന വിജയനെയും കുടുംബത്തെയും ആശംസിച്ചു. വയനാട്ടിലെത്തുമ്പോൾ നേരിൽ സന്ദർശിക്കാമെന്നും അദ്ദേഹം അറിയിച്ചു.ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ കുടുംബത്തെ സന്ദർശിച്ചു. ചടങ്ങിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് കേക്ക് മുറിച്ചും സന്തോഷം പങ്കുവച്ചു.ടൗൺഷിപ്പിൽ നിലവിൽ 159 വീടുകളുടെ പരിശോധനയും കൈമാറ്റ നടപടികളും പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന വീടുകളും ഉടൻ കൈമാറുമെന്ന് അധികൃതർ അറിയിച്ചു. ഒന്നിച്ചുതാമസം ആരംഭിക്കണമെന്ന നിലപാടിലായിരുന്ന ദുരന്തബാധിത കുടുംബങ്ങൾക്കിടെയാണ് ആദ്യ കുടുംബം ടൗൺഷിപ്പിൽ താമസം ആരംഭിച്ചത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക

2025 മാർച്ച് 27നാണ് ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം നടന്നത്. ആദ്യഘട്ട പദ്ധതിയുടെ ഉദ്ഘാടനം 2025 മാർച്ച് 1ന് അന്നത്തെ മുഖ്യമന്ത്രി Pinarayi Vijayan നിർവഹിച്ചു. പദ്ധതിക്കായി 44.33 കോടി രൂപ കോടതിയിൽ നിക്ഷേപിച്ച് 2025 ഏപ്രിൽ 11നാണ് സർക്കാർ 64.4075 ഹെക്ടർ ഭൂമി ഏറ്റെടുത്തത്. ആകെ 410 വീടുകളാണ് ടൗൺഷിപ്പിൽ നിർമ്മിക്കുന്നത്.വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നടപ്പാക്കുന്ന ഏറ്റവും വലിയ പുനരധിവാസ പദ്ധതികളിലൊന്നായ ഈ ടൗൺഷിപ്പ്, നിരവധി കുടുംബങ്ങൾക്ക് പുതിയ പ്രതീക്ഷയും സുരക്ഷിതമായ ഭാവിയും നൽകുന്ന പദ്ധതിയായാണ് വിലയിരുത്തപ്പെടുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *