ധര്‍മ്മേന്ദ്ര പ്രധാന്‍റെ പകരക്കാരനായി പ്രള്ഹാദ് ജോഷി; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി നിയമനം

Prahlad Joshi appointed as India's new Education Minister following Dharmendra Pradhan's resignation.

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്ഹാദ് ജോഷിയെ അധിക ചുമതലയോടെ നിയമിച്ചു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ തുടര്‍ന്ന് രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങളും തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളും പശ്ചാത്തലമായാണ് ഈ തീരുമാനം. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവച്ചതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജി അംഗീകരിക്കുകയും പുതിയ മന്ത്രിയെ പ്രഖ്യാപിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുപാര്‍ശ പ്രകാരമാണ് പ്രള്ഹാദ് ജോഷിക്ക് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല കൂടി നല്‍കിയത്.

നിലവില്‍ ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതു വിതരണവുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചുവരുന്ന പ്രള്ഹാദ് ജോഷി ഇനി വിദ്യാഭ്യാസ വകുപ്പിനും നേതൃത്വം നല്‍കും. കര്‍ണാടകയിലെ ധാര്‍വാഡ് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം അഞ്ച് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭയില്‍ പാര്‍ലമെന്ററി കാര്യ വകുപ്പ് ഉള്‍പ്പെടെ വിവിധ സുപ്രധാന വകുപ്പുകള്‍ അദ്ദേഹം മുമ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.

അതേസമയം, ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവച്ചതിന് പിന്നാലെ വിദ്യാര്‍ഥി സംഘടനയായ സിജെപി ജന്തര്‍ മന്തറില്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചതായി അറിയിച്ചു. സമരക്കാര്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിച്ചത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്നും ഇത്തരത്തിലുള്ള പ്രതിഷേധങ്ങളുടെ പേരില്‍ തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *